'ഒരു നിലയ്ക്കും അങ്ങനെ സംഭവിക്കില്ല. തേറമ്പിൽ തന്നെ എന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. മാധ്യമങ്ങളുടെ അടിസ്ഥാനമില്ലാത്ത വെറും ഊഹം മാത്രമാണിത്. കെ. കരുണാകരന്റെ കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള ഇടമാണ് എല്ലായ്‌പോഴും തൃശൂർ മണ്ഡലം. ഇപ്പോഴും ഈ മണ്ഡലത്തിലെ ജനങ്ങളുടെ ബഹുമാനവും പിന്തുണയും അച്ഛനുണ്ട്. അവരുടെ പിന്തുണയോടെ ഞാൻ ജയിക്കുമെന്ന് എനിക്കുറപ്പാണ്. കഴിഞ്ഞകാലത്തൊന്നും യു.ഡി.എഫ് ഇവിടെ ജയിച്ചിട്ടില്ലെന്ന മട്ടിൽ പ്രതിപക്ഷം നടത്തുന്ന പ്രചരണം മണ്ഡലത്തിലെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. തൃശൂർ, ഒല്ലൂർ മണ്ഡലങ്ങൾ എപ്പോഴും കോൺ്ഗ്രസ് മണ്ഡലങ്ങളാണ്. മറിച്ചൊരു പ്രചാരണം നിർല്ലജ്ജമായ നുണയാണ്. മാള എന്റെ അച്ഛന് എങ്ങനെയായിരുന്നോ അതുപോലെയാണ് തൃശൂരെനിക്ക്. ഈ വീട്ടിലാണ് ഞാനും ഏട്ടനും വളർന്നത്. അതുകൊണ്ടാണ് ഇത്തവണ് മത്സരിക്കാൻ പാർ്ട്ടി ആവശ്യപ്പെട്ടപ്പോൾ ഇവിടെ നിന്ന് മത്സരിക്കണമെന്ന് ഞാനും നിർബന്ധം പിടിച്ചത്.' അവർ വിശദീകരിക്കുന്നു.