Malayalam

കേരളത്തിൽ കനത്ത മഴ: ചിലയിടങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നു

Written by : TNM Staff

സംസ്ഥാനത്ത് കനത്ത മഴ തുടരവേ, കടലാക്രമണ ഭീഷണിയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ തീരദേശത്ത് നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 32 ഓളം കുടുംബങ്ങളെ വലിയതുറ യു.പി. സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിയതായി തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ദ ന്യൂസ്മിനുട്ടിനോട് സ്ഥിരീകരിച്ചു. 

'താൽക്കാലിക ദുരിതാശ്വാസ ക്യാംപുകൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം 32-ഓളം കുടുംബങ്ങളെയാണ് കഴിഞ്ഞ രാത്രി ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. വീടുകളിലേക്ക് തിരിച്ചുപോകുന്നത് സുരക്ഷിതമെന്ന് ഞങ്ങൾക്ക് ഉറപ്പാകുംവരെ അവ'ർ ക്യാംപുകളിൽ തുടരും..'  അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് നാല് ദുരിതാശ്വാസക്യാംപുകളിലേക്ക് 200 ഓളം കുടുംബങ്ങളെ മാറ്റിയിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി കളക്ടർ ചിത്രധരൻ പറഞ്ഞു.  

'ഏതാനും ചില വീടുകൾ പുറക്കാട്ട് തകർന്നുവെന്ന റിപ്പോർ്ട്ടുകളൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.'

മെയ് 20 വരെ കേരളത്തിൽ മിക്കയിടങ്ങളിലും കനത്ത മഴയോ, ഇടിയോടുകൂടിയ കനത്ത മഴയോ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 

'കേരളത്തിൽ പലയിടങ്ങളിലും മഴയുണ്ടായി. 20-ാം തിയതി രാവിലെ വരെ കേരളത്തിൽ മഴയോ ഇടിയോടുകൂടിയ കനത്തമഴയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്..' കാലാവസ്ഥാനിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 

അടുത്ത രണ്ട് ദിവസം മണിക്കൂറിൽ 50 മുതൽ 60 വരെ കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചിലപ്പോൾ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാം.

 

News, views and interviews- Follow our election coverage.

From ‘strong support’ to ‘let’s debate it’: The shifting stance of RSS on reservations

7 years after TN teen was raped and dumped in a well, only one convicted

Marathwada: In Modi govt’s farm income success stories, ‘fake’ pics and ‘invisible’ women

How Chandrababu Naidu’s Singapore vision for Amaravati has got him in a legal tangle

If Prajwal Revanna isn’t punished, he will do this again: Rape survivor’s sister speaks up